2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

 സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചു; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി

  • മുസ്ലിംകള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം ഇല്ലാതാക്കി

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. വിഷയത്തില്‍ സര്‍ക്കാരിന്റെ ലക്ഷ്യം രാഷ്്ട്രീയ ലാഭം മാത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സര്‍ക്കാര്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുതന്നെ അട്ടിമറിച്ചു. ഇതിലൂടെ മുസ്ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് ചെയ്തത്. ഇതിനേക്കാള്‍ ഉചിതം പ്രത്യേക സ്‌കീമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെല്ലാം ഈ ആനുകൂല്യം ലഭ്യമാകുമ്പോഴാണ് കേരളത്തില്‍ ഇല്ലാതാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍പോകാമായിരുന്നു അത് ചെയ്തില്ല, സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ്. ഹൈക്കോടതി വിധിയനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം പുന:ക്രമീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലെ 80:20 ഹൈക്കോടതി അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.