2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വര്‍ണക്കടത്തിലെ രണ്ടാം മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നു ബി.ജെ.പി: അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി

   

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണ വിധേയനായ രണ്ടാം മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന ആരോപണവുമായി വീണ്ടും ബി.ജെ.പി.
ബി.ജെ.പി വക്താവ് സന്ദീപ് വാര്യാരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കേരളം വിടും മുമ്പ് സ്വപ്‌ന കടകംപള്ളിയുടെ ഓഫീസില്‍ വന്നോ എന്ന് പരിശോധിക്കണമെന്നാണ് ബിജെപി സന്ദീപ് വാര്യരുടെ ആവശ്യം.. മറ്റൊരു മന്ത്രിക്കും സ്വപ്നയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നെങ്കിലും പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നേരിട്ടുള്ള ആക്ഷേപം. ഇ.പി ജയരാജന്റെ മകനും സ്വപ്നയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

എന്നാല്‍ ആരോപണം മന്ത്രി കടകംപള്ളിയോട് ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരോട് ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വര്‍ണക്കടത്തില്‍ മറ്റൊരു മന്ത്രിക്കും ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തെ മുഖ്യമന്ത്രി വ്യാജ ഒപ്പിട്ടുവെന്ന പരാതിയുമായി എത്തിയതും ഇദ്ദേഹം തന്നെയായിരുന്നു. എന്നാല്‍ ആരോപണം ക്ലച്ചു പിടിച്ചില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.