2023 September 28 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വ്യാജ സര്‍ട്ടിഫിക്കറ്റ് കുരുക്കില്‍ കെ.എസ്.യു നേതാവും; ജോലി നേടിയത് വ്യാജനെ കാട്ടിയെന്ന് ആരോപണം, നിഷേധിച്ച് അന്‍സില്‍ ജലീല്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് കുരുക്കില്‍ കെ.എസ്.യു നേതാവും; ജോലി നേടിയത് വ്യാജനെ കാട്ടിയെന്ന് ആരോപണം, നിഷേധിച്ച് അന്‍സില്‍ ജലീല്‍

തിരുവനന്തപുരം: കെ.എസ്.യു നേതാവിന്റെ പേരിലും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം. കെ.എസ്.യു സംസ്ഥാന നേതാവ് കണ്‍വീനര്‍ അന്‍സില്‍ ജലീല്‍ ആണ് കുരുക്കില്‍ പെട്ടിരിക്കുന്നത്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലി നേടി എന്നാണ് ആരോപണം. അന്‍സില്‍ ജലീല്‍ ആലപ്പുഴ എസ്ഡി കോളജില്‍ ബി കോം പഠിച്ചെന്നാണ് സര്‍ട്ടിഫിക്കറ്റില്‍. സര്‍വകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാന്‍സിലറുടെ ഒപ്പും സര്‍ട്ടിഫിക്കറ്റിലുണ്ട്. കേരള സര്‍വകാലാശാല ഡിജിപിക്ക് പരാതി നല്‍കി. പൊലിസ് അന്വേഷണം ആരംഭിച്ചു.

എന്നാല്‍, ആരോപണം നിഷേധിച്ച് അന്‍സില്‍ രംഗത്തെത്തി. പിന്നില്‍ ഗൂഢാലോചനയാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഞാന്‍ ജോലി ചെയ്തിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പൊലിസ് അന്വേഷിച്ചിരുന്നു. ഞാന്‍ ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ല, ജോലിയും നേടിയിട്ടില്ല, എസ്ഡി കോളജില്‍ ബിഎ ഹിന്ദിക്ക് പ്രവേശനം നേടിയിരുന്നുവെന്നും പക്ഷേ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അന്‍സില്‍ പറയുന്നു. സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് തനിക്ക് ഈ വ്യാജരേഖയില്‍ പങ്കില്ലെന്നും വ്യാജരേഖയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ നേരത്തേ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന വിവാദം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതിനിടെയാണ് കെ.എസ്.യു. നേതാവിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന വാര്‍ത്ത കോണ്‍ഗ്രസിന് തിരിച്ചടിയാവുന്നത്. അന്‍സില്‍ ജോലിക്കോ സര്‍വകലാശാലയിലോ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.