2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അറിഞ്ഞോ ഞെട്ടരുത്,  തൊട്ടാല്‍ മരണം വരെ ഉറപ്പ്, കൊടിയ വിഷം വമിക്കുന്ന രണ്ടു പക്ഷികളെ കൂടി കണ്ടെത്തി

 


പക്ഷികളെ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. അവയെ ഒന്നടുത്തുകാണാന്‍, ചലനങ്ങള്‍ നിരീക്ഷിക്കാന്‍, കയ്യില്‍ കിട്ടിയാല്‍ അരുമയോടെ തഴുകി താലോലിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ എല്ലാ പക്ഷികളെയും തലോടാനും അണച്ചുചേര്‍ക്കാനും വരട്ടെ. മനുഷ്യ ജീവന് ഭീഷണിയാകുന്ന പക്ഷികളുമുണ്ട്. പല തരത്തിലാണ് ഭീഷണികള്‍. എന്നാല്‍ നമ്മളൊന്നു തൊട്ടാല്‍ മരണംതന്നെ സംഭവിച്ചേക്കാവുന്ന വിഷം വമിക്കുന്ന പക്ഷികളും ഉണ്ട്. ആ നിരയിലുള്ള പുതിയ രണ്ടു വിഭാഗങ്ങളെ കൂടി കണ്ടെത്തിയിരിക്കുന്നു. ന്യൂ ഗിനിയയുടെ ഉള്‍ക്കാട്ടിലാണ് ഈ പക്ഷികളെ കണ്ടെത്തിയത്.

റീജന്റ് വിസ്ലര്‍(പാച്ചിസെഫാല ഷ്‌ലെഗി), റൂഫൗസ്‌നാപ്പഡ് ബെല്‍ബേര്‍ഡ് (അലെന്ദ്രിയാസ് റുഫിനുക) എന്നിങ്ങനെ രണ്ടു പക്ഷിവിഭാഗങ്ങളാണ് കൊടിയ വിഷം വമിച്ചു സഞ്ചരിക്കുന്നുണ്ടെന്നും ഇവയുടെ സാന്നിധ്യം മനുഷ്യ ജീവനുതന്നെ അപകടമുണ്ടാക്കുമെന്നും ഡാനിഷ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
വിഷമയമുള്ള ആഹാരമാണ് ഇവ കഴിക്കുക. ഇതിനുശേഷം അവ ചിറകുകളില്‍ വിഷമാക്കി മാറ്റുന്നു.


കുറിയന്‍ വിഷത്തവളയുടെ വിഷത്തിന് സമാനമാണ് ഈ രണ്ടു പക്ഷിവിഭാഗങ്ങളും പുറപ്പെടുവിക്കുന്ന വിഷമെത്രെ. ഇതുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുണ്ട്.
വിഷം സ്വന്തം ശരീരത്തിലുണ്ടെങ്കിലും അതു കൊണ്ട് ഇവയ്ക്ക് യാതൊരു ദോഷങ്ങളുമുണ്ടാകില്ല. എന്നാല്‍ മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും അപകടം വരുത്തുമെന്നും ഗവേഷകര്‍ കണ്ടെത്തി. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഓഫ് ഡെന്‍മാര്‍ക്കിലെ സംഘമാണ് വിഷമയമുള്ള പക്ഷി വിഭാഗങ്ങളെ കണ്ടെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.