2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേന്ദ്രവുമായി പോര്‍മുഖം തുറന്ന് ഡി.എം.കെ; ചെന്നൈയില്‍ നാടകീയ രംഗങ്ങള്‍, പ്രതികാര രാഷ്ട്രീയവുമായി തമിഴ്‌നാട്ടിലേക്കു വരേണ്ടെന്ന് എം.കെ സ്റ്റാലിന്‍

കേന്ദ്രവുമായി പോര്‍മുഖം തുറന്ന് ഡി.എം.കെ; ചെന്നൈയില്‍ നാടകീയ രംഗങ്ങള്‍, പ്രതികാര രാഷ്ട്രീയവുമായി തമിഴ്‌നാട്ടിലേക്കു വരേണ്ടെന്ന് എം.കെ സ്റ്റാലിന്‍

കേന്ദ്രവുമായി പോര്‍മുഖം തുറന്ന് ഡി.എം.കെ; ചെന്നൈയില്‍ നാടകീയ രംഗങ്ങള്‍, പ്രതികാര രാഷ്ട്രീയവുമായി തമിഴ്‌നാട്ടിലേക്കു വരേണ്ടെന്ന് എം.കെ സ്റ്റാലിന്‍

 

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി വി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പോര്‍മുഖം തുറന്ന് ഡി.എം.കെ. സംഭവത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തന്നെ രംഗത്തെത്തി. ഇ.ഡി സംഘം സെക്രട്ടേറിയറ്റില്‍ എത്തിയതിനെതിരെയാണ് സ്റ്റാലിന്‍ രംഗത്തെത്തിയത്. ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റം ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണിതെന്നും സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി സെന്തില്‍ ബാലാജിയെ തേടി ഇ.ഡി സെക്രട്ടേറിയറ്റില്‍ എത്തിയതോടെ നാടകീയമായ രംഗങ്ങളാണ് തമിഴ്‌നാട്ടിലരങ്ങേറുന്നത്. ഒപ്പമെത്തിയ സി.ആര്‍.പി. എഫ് ഉദ്യോഗസ്ഥരെ തമിഴ്‌നാട് പൊലിസ് തടഞ്ഞു. മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ മാസം 8 ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്താണ് പൊലിസ് കേന്ദ്രസേനയെ തടഞ്ഞത്. സെക്രട്ടേറിയറ്റിലെഗേറ്റിന് പുറത്താണ് സി.ആര്‍.പി.എഫിനെ തമിഴ്‌നാട് പൊലിസ് തടഞ്ഞത്. ഇ.ഡി. ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളിലേക്ക് കയറ്റിയത്. ഇതോടെ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ തിരിച്ചുപോകുകയായിരുന്നു

മൂന്ന് ഇഡി ഉദ്യോഗസ്ഥരും രണ്ട് ബാങ്ക് അധികൃതരുമാണ് കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്. മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.
അതേ സമയം എവിടെക്കയറിയും പരിശോധന നടത്താന്‍ സാധിക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ വേണ്ടിയായിരിക്കും സെക്രട്ടേറിയറ്റില്‍ എത്തിയത്. പ്രതികാരം തീര്‍ക്കാന്‍ ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ജനം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയുള്ള ബി.ജെ.പിയുടെ പിന്‍വാതില്‍ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നും സ്റ്റാലിന്‍ താക്കീത് നല്‍കി. അതേ സമയം
മന്ത്രി വി സെന്തില്‍ ബാലാജിയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് മുഖ്യമന്ത്രി നേരിട്ടെത്തിയിരിക്കുകയാണ്. ഒമന്‍ഡുരാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സ്റ്റാലിനെത്തിയത്. നേരത്തെ മന്ത്രിമാരാണ് ബാലാജിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്.
പ്രതികാരരാഷ്ട്രീയത്തിന്റെ വാറോലകളുമായി തമിഴ്‌നാട്ടിലേക്കു വരേണ്ടെന്ന വ്യക്തമായ സൂചനയാണ് ഡി.എം.കെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേ സമയം ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.