2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആലപ്പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം; ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധസമിതി, തട്ടിക്കൂട്ട് റിപ്പോര്‍ട്ടെന്ന് കുടുംബം, നിയമനടപടിയുമായി മുന്നോട്ട്

   

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഒരു തരത്തിലുമുള്ള ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് നിയോഗിച്ച സമിതി. പ്രസവത്തിനിടെയാണ് കുഞ്ഞും പിന്നാലെ അമ്മയും മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുഞ്ഞും അമ്മയും മരിച്ചത്. അതേ സമയം ഇതിനെതിരേ ബന്ധുക്കള്‍ രംഗത്തെത്തി. സീനിയര്‍ ഡോ. തങ്കു പ്രസവസമയം ലേബര്‍ മുറിയില്‍ ഉണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറയുന്നത്. എന്നാല്‍ ജോലി കഴിഞ്ഞ് പോയിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വൈരുദ്ധ്യം എന്തുകൊണ്ടെന്നും ഇവര്‍ ചോദിക്കുന്നു.
ഡോക്ടര്‍മാരെ രക്ഷിക്കാന്‍ പടച്ചുണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കുടുംബം അറിയിച്ചു.
സീനിയര്‍ സര്‍ജന്‍ ഡോക്ടര്‍ തങ്കു കോശിയെ കുറിച്ച് പരസ്പര വിരുദ്ധമായാണ് അധികൃതര്‍ സംസാരിക്കുന്നതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

മരിച്ച അപര്‍ണയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.