2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ത്രിപുരയില്‍ സി.പി.എം വിട്ട നേതാവ് ബി.ജെ.പി സ്ഥാനാര്‍ഥി; അയോഗ്യനാക്കണമെന്ന ആവശ്യം തള്ളി

അഗര്‍ത്തല: കഴിഞ്ഞ ദിവസം സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എ മുബഷാര്‍ അലിക്കെതിരെ സി.പി.എം നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഉനകോട്ടി ജില്ലയിലെ കൈലാഷാഹര്‍ മണ്ഡലനത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മുബഷാര്‍ അലി പത്രിക സമര്‍പ്പിച്ചിരുന്നു.

സി.പി.എമ്മില്‍ നിന്നും നിയമസഭയില്‍ നിന്നും രാജിവെച്ചിട്ടില്ലാത്തതിനാല്‍ ഇയാളെ അയോഗ്യനാക്കണമെന്നുകാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചൊവ്വാഴ്ച കൈലാഷാഹര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. എന്നാല്‍ അലിയുടെ പത്രിക നടപടി ക്രമങ്ങള്‍ പാലിച്ചുള്ളതാണെന്ന് വ്യക്തിമാക്കി റിട്ടേണിങ് ഓഫീസര്‍ പ്രദീപ് സര്‍ക്കാര്‍ പരാതി തള്ളുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.