2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത 300 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ആര്‍.പി.എഫ് എസ്.ഐ എം.പി ഷിനോജ്കുമാറിന്റെ പരാതിയിലാണ് നടപടി. കോഴിക്കോട് ടൗണ്‍, റെയില്‍വേ പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് കേസെടുത്തത്.

റെയില്‍വേയുടെ മുതല്‍ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ പ്രതിഷേധത്തിനിടെ പൊലിസ് പ്രതിരോധം മറികടന്ന് പ്രവര്‍ത്തകര്‍ പ്ലാറ്റ്‌ഫോമില്‍ കയറി, ഒന്നാം പ്ലാറ്റ്‌ഫോമില്‍ നൂറോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും റെയില്‍വേ സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. തിരിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ ആര്‍പിഎഫ് ബാരിക്കേഡുകള്‍ മറിച്ചിട്ടു. പ്രവര്‍ത്തകര്‍ ടയര്‍ കത്തിച്ചും പ്രതിഷേധിച്ചു. റെയില്‍വേ സ്റ്റേഷന്‍ മുറ്റത്താണ് ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചത്.

പ്ലാറ്റ്‌ഫോമിനകത്തുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ബോര്‍ഡ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനെ തുടര്‍ന്ന് എംഎല്‍എ ടി. സിദ്ധിഖും പൊലിസുമായി വാക്കേറ്റമുണ്ടായി. സംഘര്‍ഷത്തില്‍ എന്‍എസ്‌യുഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്തിന് പരുക്കേറ്റു. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ കുഴഞ്ഞുവീഴുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.