2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹോട്ടല്‍ ഉടമയുടെ കൊലപാതകം: മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം; നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങളും എ.ടി.എം കാര്‍ഡും

ഹോട്ടല്‍ ഉടമയുടെ കൊലപാതകം: മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം;നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങളും എ.ടി.എം കാര്‍ഡും


പാലക്കാട്: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കണ്ടെടുത്ത മൃതദേഹം ഏഴ് ദിവസം പഴക്കമുള്ളതാണെന്ന് മലപ്പുറം എസ്.പി. സൂരജ് ദാസ്. ട്രോളി ബാഗിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ഭാഗങ്ങളിലാക്കിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ദിന്റെ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന ഷിബിലി, ഒപ്പം പിടിയിലായ ഫര്‍ഹാന എന്നിവരെ ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തിരൂര്‍ എത്തിക്കുമെന്ന് പൊലിസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആഷിക്കിനെയും ഇവിടെ എത്തിച്ചു.

സിദ്ദിഖിനെ കാണിനില്ലെന്ന് പറഞ്ഞ് മകന്‍ പരാതി നല്‍കിയിരുന്നു. സിദ്ധിഖ് സാധാരണഗതിയില്‍ വീട്ടില്‍ നിന്ന് പോയാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാറുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുന്നത്.

അതിനിടെ, മേയ് 19ന് പ്രതികള്‍ മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എരഞ്ഞിപ്പാലത്തുള്ള ഡി കാസ ഇന്‍ ഹോട്ടലില്‍ മെയ് 18ന് സിദ്ദിഖ് മുറിയെടുത്തിരുന്നു. ഹോട്ടലിലെ ജി 3, ജി 4 മുറികളിലാണ് സിദ്ദിഖും പ്രതികളും താമസിച്ചിരുന്നത്. ഈ രണ്ട് മുറികളും ബുക്ക് ചെയ്തതു കൊല്ലപ്പെട്ട സിദ്ദീഖാണെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇവിടെവച്ചാണ് ഇയാളെ കൊല്ലപ്പെടുത്തിയ പ്രതികള്‍ മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊണ്ടുപോയി തള്ളിയ ശേഷം ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം.

സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടില്‍നിന്ന് തുടര്‍ച്ചയായി പലയിടങ്ങളില്‍നിന്നായി പണം പിന്‍വലിച്ചിരുന്നു. ഇതില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇത് ഷിബിലി, ആഷിക്ക്, ഫര്‍ഹാന എന്നിവരാണെന്നാണ് വിവരം. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഏതാണ്ട് മുഴുവന്‍ തുകയും അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മകന്‍ പറഞ്ഞു.

സിദ്ധീഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലാണ് ഷിബിലി ജോലി ചെയ്തിരുന്നത്. രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തില്‍ ജോലിചെയ്തത്. മറ്റുജീവനക്കാര്‍ ഇയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്.

businessman-s-murder-the-dead-body-is-seven-days-old


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.