2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എ.ഐ ക്യാമറകള്‍ നാളെ മുതല്‍ കണ്ണുതുറക്കും; ആശങ്കവേണ്ട, നിയമംലംഘിക്കുന്നവര്‍ക്കുള്ള പിഴത്തുക അറിയാം

675 എഐ ക്യാമറകള്‍ സജ്ജം, കണ്ണുത്തുറക്കുന്നു, ആശങ്കയോടെ ജനം, ജാഗ്രതമതിയെന്ന് അധികൃതര്‍



ക്യാമറയില്‍ പതിയുക നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ കേരളത്തിലെ എഐ ക്യാമറകള്‍ (ai-cameras) നാളെ മുതല്‍ കണ്ണുതുറക്കും. നടപടികള്‍ കര്‍ക്കശമാക്കാനാണ് തീരുമാനം. അതേ സമയം ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് അറിയിച്ചു. നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയില്‍ പതിയുക. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയില്ല. മോട്ടോര്‍ വാഹന വകുപ്പാണ് നിയമലംഘനത്തിന് നോട്ടീസ് നല്‍കുന്നതും പിഴയീടാക്കുന്നതും.

എന്നാല്‍ നിരത്തുകളില്‍ നിയമലംഘനമുണ്ടായാല്‍ കൃത്യമായ തെളിവ് സഹിതമാകും നിര്‍മ്മിത ബുദ്ധി ക്യാമറകളില്‍ പതിയുക. നിയമലംഘനത്തിന് ഒരു ക്യാമറയില്‍ പതിയുന്ന അതേ വാഹനം വീണ്ടും ഐ ഐ ക്യാമറയില്‍ പതിഞ്ഞാല്‍ വീണ്ടും പിഴവീഴും എന്നതാണ് മറ്റൊരു കാര്യം. മൂന്നു വര്‍ഷം മുമ്പാണ് കെല്‍ട്രോണുമായി കരാര്‍ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ നിലനിന്നതിനാലാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. ഓരോ മൂന്നു മാസം കൂടുമ്പോഴും 11.5 കോടി രൂപ കെല്‍ട്രോണിന് നല്‍കും.

നിയമ ലംഘനങ്ങളുടെ പിഴത്തുക ഇങ്ങനെ

നോ പാര്‍ക്കിംഗ് 250
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500
മൊബൈല്‍ ഉപയോഗിച്ചാല്‍ 2000
റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാല്‍ ശിക്ഷ കോടതി തീരുമാനിക്കും
അമിതവേഗം 1500

ഒരു വര്‍ഷമായി പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതല്‍ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാല്‍ പിഴത്തുക വഴി സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.