കോഴിക്കോട് വിമാനത്താവളം ഇടം നേടിയില്ല
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷൻ ഈ മാസം സഊദിയിൽ നിന്നും അധിക വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു. അഞ്ചാം ഘട്ടത്തിലാണ് കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ചത്. സഊദിയിലെ ദമാം, റിയാദ് വിമാനത്താവളങ്ങളിൽ നിന്നായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് പതിമൂന്ന് സർവീസുകളാണ് ഇടം നേടിയിരിക്കുന്നത്. ഇതിൽ അഞ്ചു സർവ്വീസുകൾ കേരളത്തിലെ കരിപ്പൂരൊഴികെയുള്ള വിവിധ വിമാനത്താവളങ്ങളിലെക്കാണ്. ഈ ലിസ്റ്റിൽ കരിപ്പൂർ വിമാനത്താവളം ഇടം നേടിയിട്ടില്ല.
കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു സർവ്വീസുകൾ വീതവും കണ്ണൂരിലേക്ക് ഒരു സർവ്വീസുമാണ് ഇടം നേടിയത്. ഇതിൽ കണ്ണൂരിലേക്ക് മാത്രമാണ് ഇൻഡിഗോ സർവ്വീസ്. മറ്റു രണ്ടിടങ്ങളിലെക്കും എയർ ഇന്ത്യയാണ് സർവ്വീസ് നടത്തുന്നത്.
ആഗസ്റ്റ് 16 ദമാം-കൊച്ചി, 17: ദമാം-തിരുവനന്തപുരം, 18: ദമാം-മുംബൈ, 19: ദമാം-കൊച്ചി, 20:ദമാം-തിരുവനന്തപുരം, 21: ദമാം-കണ്ണൂർ, റിയാദ്-ഹൈദരാബാദ്, റിയാദ്-മുംബൈ, 22: റിയാദ്-മുംബൈ, 23: റിയാദ്-ചെന്നൈ, റിയാദ്-മുംബൈ-വിശാഖപട്ടണം, 24: റിയാദ്-ബംഗളുരു, ദമാം-ചെന്നൈ എന്നീ വിമാനങ്ങളാണ് സർവ്വീസ് നടത്തുക. കണ്ണൂരിനു പുറമെ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ സർവ്വീസ് നടത്തും
Comments are closed for this post.