2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാര്‍ലമെന്റിലെ വര്‍ണാഭമായ കാര്‍പറ്റിന് പിന്നില്‍ 900 കൈപ്പണിക്കാര്‍ പത്തു ലക്ഷം മണിക്കൂര്‍ അധ്വാനം

പാര്‍ലമെന്റിലെ വര്‍ണാഭമായ കാര്‍പറ്റിന് പിന്നില്‍ 900 കൈപ്പണിക്കാര്‍ പത്തു ലക്ഷം മണിക്കൂര്‍ അധ്വാനം

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിരിച്ച കാര്‍പറ്റ് നിര്‍മിച്ചത് പത്തുലക്ഷം മണിക്കൂറെടുത്ത്. 900 തൊഴിലാളികളുടെ അധ്വാനമാണ് ഈ മനോഹാരിതക്കു പിന്നിലുള്ളത്. ബോധിനി, മിര്‍സപുര്‍ ജില്ലകളില്‍ നിന്നുള്ള കൈപ്പണിക്കാര്‍ 10 ലക്ഷം മണിക്കൂര്‍ ചെലവഴിച്ചാണ് രാജ്യസഭയിലേയും ലോക്‌സഭയിലേയും കാര്‍പറ്റുകള്‍ നെയ്തത്.

100 വര്‍ഷം പഴക്കമുള്ള ഒബീട്ടി എന്ന ഇന്ത്യന്‍ കാര്‍പറ്റ് കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തത്. ലോക്‌സഭയിലേക്ക് 158ഉം രാജ്യസഭയിലേക്ക് 156ഉം കാര്‍പറ്റുകള്‍ നെയ്തു. കൈകള്‍കൊണ്ട് നിര്‍മിച്ചവയാണ് ഇവ എന്നതാണ് പ്രത്യേകത.

35,000 ചതുരശ്രയടി സ്ഥലത്താണ് കാര്‍പറ്റ് വിരിച്ചത്. വളരെ ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അതീവ ശ്രദ്ധയോടെയാണ് നിര്‍മാണം നടത്തിയതെന്നും ഒബീട്ടി കാര്‍പെറ്റേഴ്‌സ് ചെയര്‍മാന്‍ രുദ്ര ചാറ്റര്‍ജി പറഞ്ഞു.

രാജ്യസഭയില്‍ ചുവപ്പും ലോക്‌സഭയില്‍ മയില്‍ പച്ചയുമാണ് ഉപയോഗിച്ചിരിക്കുന്നത്. 2020 കൊവിഡ് കാലത്താണ് പദ്ധതി ഏറ്റെടുത്തത്. 2021 സ്‌പെതംബറില്‍ തുന്നല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു. 2022 നവംബറോടുകൂടി കാര്‍പറ്റ് പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാവിലെ ഏഴരയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഹോമത്തിനും പൂജകള്‍ക്കും ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രി നിലവിളക്ക് തെളിയിക്കുകയും ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. ശേഷം സര്‍വമത പ്രാര്‍ഥനയും നടന്നു. തീര്‍ത്തും മതപരമായ രീതിയില്‍ നടന്ന ഉദ്ഘാടന ചടങ്ങുകള്‍ ഏറെ വിമര്‍ശനത്തിനം ഏറ്റുവാങ്ങിയിരുന്നു.

900-up-weavers-behind-carpets-in-new-parliament-building-complex


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.