2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റൂം മാത്രമല്ല, റസ്റ്റ് ഹൗസുകളിൽ ഇനി ഭക്ഷണവും ഓൺലൈൻ ബുക്കിങ്ങിലൂടെ ഒരു മാസം കൊണ്ട് ലഭിച്ചത് 27.5 ലക്ഷം

കോഴിക്കോട്
സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ മുറിയെടുക്കുന്ന പൊതുജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിലവിൽ പൊതുമരാമത്ത് ഗസ്റ്റ് ഹൗസുകളിൽ മാത്രമുള്ള സൗകര്യം റസ്റ്റ് ഹൗസുകളിലും താമസിയാതെ ലഭിക്കുമെന്ന് കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.

റസ്റ്റ്ഹൗസുകൾ ഓൺലൈൻ ബുക്കിങിലൂടെ, പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ മാറ്റിയെടുത്തപ്പോൾ നവംബർ ഒന്നു മുതൽ ഡിസംബർ ഒന്നു വരെ 27.5 ലക്ഷത്തിന്റെ വരുമാനമാണുണ്ടായത്. ജനങ്ങൾ ഈ തീരുമാനത്തെ പിന്തുണച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. റസ്റ്റ്ഹൗസുകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെ തടസം മഴയാണ്. റോഡ് പ്രവൃത്തി നടക്കേണ്ട മാസങ്ങളിൽ സർവകാല റെക്കോർഡ് മഴയാണ് ഉണ്ടായത്. ഇതേ തുടർന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും അറ്റകുറ്റപണിയടക്കമുള്ള പ്രവൃത്തികൾ നടത്താൻ കഴിഞ്ഞില്ല. എട്ട് ന്യൂന മർദ്ദങ്ങളുണ്ടായി. എന്നാൽ ഈ വസ്തുതകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. എന്നാൽ ജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News