
സര്‍ക്കാര്‍ ഉത്തരവ് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും
മനാമ : ചാർട്ടേർഡ് വിമാനങ്ങളിൽ മടങ്ങുന്ന ഗൾഫ് പ്രവാസികൾ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പരിശോധനഫലം കൈവശം വെക്കണമെന്ന കേരള സർക്കാർ സർക്കുലറിന്നെതിരെ ബഹ്റൈനിലെ സി.പി.എം. അനുകൂല പ്രവാസി സംഘടനയായ ‘ബഹ്റൈൻ പ്രതിഭ’യും രംഗത്ത്.
ഈ തീരുമാനം ഗൾഫിൽ നിന്നും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കിടയിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സമൂഹ വ്യാപനം തടയുക എന്ന കേരള സർക്കാരിന്റെ സദുദ്ദേശം മുഖ വിലക്കെടുക്കുമ്പോഴും അത്തരമൊരു കോവിഡ് പരിശോധന ഫലം നടത്തി രേഖകൾ നൽകാൻ ബഹ്റൈനിൽ ഔദ്യോഗിക കേന്ദ്രം ഇല്ല എന്നതും, അഥവാ അതിനായ് സ്വകാര്യ ആശുപത്രിയിൽ വരുന്ന അമിതമായ ചെലവും ഈ ഉത്തരവ് പാലിക്കാൻ മാർഗ്ഗ തടസ്സം ആവുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു ഴലുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ഉത്തരവ് പുനഃപരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബഹ്റൈൻ പ്രതിഭ കേരള മുഖ്യമന്ത്രിയുടെ ഓഫീസിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
സംഘടനയുടെ ആവശ്യം ബന്ധപ്പെട്ടവര്‍ അനുഭാവപൂർവ്വം പരിഗണിക്കും എന്ന വിശ്വാസമാണുള്ളതെന്നും പ്രതിഭ ബഹ്റൈന്‍ ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ പ്രവാസി സംഘടനകള്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.