2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദ്വേഷ പ്രചാരണം ഫേസ്ബുക്കിൽനിന്ന് 15,000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റോഹിംഗ്യകൾ

ന്യൂയോർക്ക്
സമൂഹമാധ്യമ ഭീമൻ ഫേസ്ബുക്കിനെതിരേ 15,000 കോടി ഡോളറിൻ്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മ്യാന്മറിലെ റോഹിംഗ്യൻ അഭയാർഥികൾ. അക്രമത്തിന് പ്രോത്സാഹനം നൽകുന്ന വിദ്വേഷ പ്രചാരണങ്ങൾ തടയാൻ ഫേസ്ബുക്ക് നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് നടപടി. കാലിഫോർണിയ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് ഉപയോഗം വിദ്വേഷ പ്രചാരണത്തിലും അക്രമം ആളിക്കത്തിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നതായി 2018ൽ യു.എൻ മനുഷ്യാവകാശ അന്വേഷകർ വ്യക്തമാക്കിയിരുന്നു. ആ വർഷം റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിൽ റോഹിംഗ്യൻ വംശജരും അല്ലാത്തവരുമായ മുസ് ലിംകളെ ആക്രമിക്കുന്ന ഫോട്ടോകളും അവർക്കെതിരായ കമൻ്റുകളും അടങ്ങിയ 1000ത്തോളം പോസ്റ്റുകൾ കണ്ടെത്തി. ഇവയെല്ലാം ബർമീസ് ഭാഷയിലായിരുന്നു. മുസ് ലിംകളെ ബലാത്സംഗികളും ഭീകരരുമായി ചിത്രീകരിച്ച പോസ്റ്റുകൾ അവരെ വെടിവച്ചു കൊല്ലാൻ ആഹ്വാനം ചെയ്യുന്നവയായിരുന്നു.
മ്യാന്മറിലെ വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണവും തടയുന്നതിനു വേഗം കുറഞ്ഞതായി ഫേസ്ബുക്ക് നേരത്തെ സമ്മതിച്ചിരുന്നു. പിന്നീട് ഫെബ്രുവരി ഒന്നിലെ സൈനിക അട്ടിമറിയോടെ ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പട്ടാളത്തിൻ്റെ അക്കൗണ്ടുകൾ നീക്കം ചെയ്തതായി കമ്പനി അറിയിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.