2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിശ്വഹിന്ദു പരിഷത്തിനു വഴങ്ങി കര്‍ണാടക ഇമാമുമാര്‍ക്കുള്ള കൊവിഡ് ധനസഹായം പിന്‍വലിച്ചു

 

ബംഗളുരു: പള്ളി ഇമാമുമാര്‍ക്കും മദ്‌റസാ അധ്യാപകര്‍ക്കും പ്രഖ്യാപിച്ച കൊവിഡ് ധനസഹായം വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. കൊവിഡ് മൂലം പ്രയാസത്തിലായ മതപുരോഹിതര്‍ക്ക് സഹായം നല്‍കുന്നതിനായി സി- വിഭാഗത്തില്‍ വരുന്ന ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ദക്ഷിണ കന്നഡയിലെ 41 പള്ളികളിലെയും മദ്‌റസകളിലെയും ഇമാമുമാര്‍ക്കും അധ്യാപകര്‍ക്കും 3,000 രൂപ വീതം ധനസഹായം നല്‍കാനായിരുന്നു തീരുമാനം.ഇതിനെതിരേ വിശ്വഹിന്ദുപരിഷത്ത് രംഗത്തെത്തിയതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഹിന്ദുമതധര്‍മവിനിയോഗ വകുപ്പില്‍നിന്നാണ് ഇതിനായി പണം വകയിരുത്തിയിരുന്നത്. ക്ഷേത്രങ്ങളില്‍നിന്നു ലഭിച്ച പണം ക്ഷേത്രങ്ങള്‍ക്കും ഹിന്ദു സമുദായത്തിന്റെ ക്ഷേമത്തിനും വേണ്ടി മാത്രമേ ഉപയോഗിക്കാവൂവെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു.

ഇതേതുടര്‍ന്ന് തീരുമാനം പിന്‍വലിച്ച വകുപ്പുമന്ത്രി കോട്ട ശ്രീനിവാസ് പൂജാരി ക്ഷേത്രത്തിന്റെ പണം മറ്റു മതങ്ങള്‍ക്കു നല്‍കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വിശ്വഹിന്ദു പരിഷത്ത് നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മുസ്‌ലിംകള്‍ ധനസഹായത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്നും ബി.ജെ.പി തന്നെയാണ് സഹായം പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് എം.എല്‍.എ രിസ്‌വാന്‍ അര്‍ഷദ് പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.