2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

12 ചീറ്റകള്‍ കൂടി എത്തി; ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗ്വാളിയാറിലേക്ക് വിമാനത്തില്‍, കുനോയിലെത്തിച്ചത് ഹെലികോപ്റ്ററില്‍

ഗ്വാളിയാര്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും പുതുതായി 12 ചീറ്റകളെക്കൂടി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ എത്തിച്ചു. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസറ്റര്‍ ചരക്ക് വിമാനത്തിലാണ് വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെ നിന്ന് ഇവയെ വ്യോമസേനയുടെ മൂന്ന് ഹെലിക്കോപ്റ്ററുകളില്‍ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചു.

ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണുള്ളത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും ചേര്‍ന്ന് ചീറ്റകളെ ദേശീയോദ്യാനത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് തുറന്നുവിടും. ചീറ്റകള്‍ക്കായി 10 ക്വാറന്റൈന്‍ കൂടുകളാണ് ഒരുക്കിയിട്ടുള്ളത്. ഒരു മാസം ചീറ്റകളെ ക്വാറന്റൈനില്‍ താമസിപ്പിക്കും.

നിലവില്‍ കുനോ ദേശീയോദ്യാനത്തില്‍ നമീബിയയില്‍ നിന്ന് എത്തിച്ച എട്ട് ചീറ്റകളാണ് ഉള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവയെക്കൂടെ ഇവിടെ എത്തിക്കുന്നതോടെ ആകെ ചീറ്റകളുടെ എണ്ണം 20 ആവും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.