2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സര്‍ക്കാര്‍ നടപടിയോട് യോജിക്കാനാവില്ല: ഇ.ടി

   

 

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്നും യോജിക്കാനാവില്ലെന്നും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയുടെ കാര്യകാരണങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുമെല്ലാം പൂര്‍ണമായും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി കൊണ്ടുവന്നതായിരുന്നു. ആ പദ്ധതിയില്‍ 80:20 അനുപാതം കൊണ്ടുവന്നതുതന്നെ തെറ്റായിരുന്നു.
ആ തെറ്റ് വരുത്തിയത് സര്‍ക്കാരാണ്. ഈ തീരുമാനത്തിന്റെ ഫലമായി അത് കോടതി ദുര്‍ബലപ്പെടുത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനത്തിന്റെ അനന്തര ഫലം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഒരു സ്‌കോളര്‍ഷിപ്പ് നാട്ടില്‍ ഇല്ല എന്നതാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന ഒരു പദ്ധതി തന്നെ വേണ്ടെന്നുവച്ച് 80:20 അനുപാതത്തെ വീണ്ടും വിഭജിച്ച് ആ വിഭാഗത്തെ അവതാളത്തിലാക്കുന്ന നടപടിയാണിത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.