2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വന്ദേഭാരത് മിഷന് സമാനമായ പദ്ധതി

ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്ന മുറയ്ക്ക് അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങള്‍ എത്രയും പെട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ പ്രത്യേക അഫ്ഗാന്‍ സെല്ലില്‍ അറിയിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനായി ഫോണ്‍നമ്പറുകളും ഇ മെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമുള്ളവരെ മാത്രമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരിക.
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച വന്ദേഭാരത് പദ്ധതി മാതൃകയിലാണ് ഇന്ത്യക്കാരെ എത്തിക്കുകയെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതിനായി എയര്‍ഇന്ത്യ വിമാനങ്ങളും വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കും. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടി നേരത്തെ ആരംഭിച്ചിരുന്നെങ്കിലും വിമാനത്താവളം അടച്ചതിനാലാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്.
കാബൂള്‍ വിമാനത്താവളത്തിലെ പൈലറ്റ് അലര്‍ട്ട് സംവിധാനം വെടിയേറ്റ് തകര്‍ന്നതിനാലാണ് കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. അവിടെയുള്ള ഒരാളെയും ബാക്കിവയ്ക്കില്ലെന്നും എല്ലാവരെയും തിരിച്ചെത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.