2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോ കോളജിലെ എസ്.എഫ്.ഐ ആക്രമണം സഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

   

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം
തിരുവനന്തപുരം സർക്കാർ ലോ കോളജിൽ ചൊവ്വാഴ്ച രാത്രി കെ.എസ്.യു നേതാക്കളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിനെതിരേ സബ്മിഷനുമായി പ്രതിപക്ഷ നേതാവ് നിയമസഭയിൽ. പൊലിസിന്റെ സാന്നിധ്യത്തിലാണ് കെ.എസ്.യു നേതാക്കളെയും അംഗങ്ങളെയും എസ്.എഫ്.ഐക്കാർ ആക്രമിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു.
എസ്.എഫ്.ഐക്കാരുടെ ആക്രമണത്തെത്തുടർന്ന് വനിതാ വിദ്യാർഥികളെ കോളജിലേക്ക് അയക്കുന്നതിൽ രക്ഷിതാക്കൾ ആശങ്കയിലാണെന്നും സതീശൻ പറഞ്ഞു. തുടർന്ന് മറുപടി നൽകിയ മുഖ്യമന്ത്രി ഇരുവിദ്യാർഥി സംഘടനകളിലുംപെട്ട വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുള്ളതായാണ് പൊലിസ് റിപ്പോർട്ടെന്നും സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും പറഞ്ഞു.
എന്നാൽ എസ്.എഫ്.ഐക്കാരെയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണെന്നു സതീശൻ തിരിച്ചടിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കാംപസുകളിൽ ഒരു കൂട്ടം ആളുകൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് മുഖ്യമന്ത്രി നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.