2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മന്ത്രി ഐസക്കിന് ക്ലീന്‍ ചിറ്റ്; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ബുധനാഴ്ച സഭയില്‍

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ ധനമന്ത്രി തോമസ് ഐസക് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭയുടെ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ വിലയിരുത്തല്‍. വി.ഡി സതീശന്‍ നല്‍കിയ പരാതിയില്‍ അന്തിമ തീരുമാനം ബുധനാഴ്ച എത്തിക്‌സ് കമ്മിറ്റി വീണ്ടും യോഗം ചേര്‍ന്ന ശേഷമുണ്ടാകും. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അന്നു തന്നെ നിയമസഭയില്‍ വയ്ക്കാനാണ് തീരുമാനം.
കിഫ്ബിക്കെതിരായ പരാമര്‍ശം വാര്‍ത്താസമ്മേളനം വിളിച്ചു പുറത്തുവിട്ട മന്ത്രിയുടെ നടപടി നിയമസഭാംഗങ്ങളുടെ അവകാശത്തിന്റെയും സത്യപ്രതിജ്ഞയുടെയും ലംഘനമെന്നു കാട്ടിയാണ് സതീശന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഈ പരാതി സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്കു വിടുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയെ കഴിഞ്ഞ മാസം അവസാനം എത്തിക്‌സ് കമ്മിറ്റി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
രണ്ടു മണിക്കൂര്‍ നീണ്ട സിറ്റിങ്ങില്‍ സി.എ.ജിയുടെ നടപടിക്രമങ്ങളും കിഫ്ബിയുടെ നടത്തിപ്പും സംബന്ധിച്ച പവര്‍ പോയിന്റ് പ്രസന്റേഷനും എ. പ്രദീപ്കുമാര്‍ അധ്യക്ഷനായ സമിതി മുന്‍പാകെ മന്ത്രി നടത്തിയിരുന്നു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.