2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പോക്‌സോ കേസ് ; ഹോട്ടലുടമ റോയ് വയലാട്ടിന്റെയും സൈജുതങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം

സ്വന്തം ലേഖകന്‍
കൊച്ചി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഫോര്‍ട്ട്‌ കൊച്ചിയിലെ നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും കൂട്ടു പ്രതിയും റോയിയുടെ സുഹൃത്തുമായ സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈ കേസില്‍ ഇവര്‍ക്കൊപ്പമുള്ള മറ്റൊരു പ്രതിയായ അഞ്ജലി റിമദേവിന് ജസ്റ്റിസ് പി. ഗോപിനാഥ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനാണ് ഈ കേസും കൈമാറിയിരിക്കുന്നത്.വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അമ്മയെയും ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിക്കുകയും സ്വകാര്യവിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ നിലവിലെ അവസ്ഥയില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
എന്നാല്‍ പരാതിക്കാരിയുടെ അമ്മയുമായുള്ള സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുളള തര്‍ക്കമാണ് പോക്‌സോ കേസിന് പിന്നിലെന്നാണ് പ്രതികളുടെ വാദം. ചില നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് പ്രതിഭാഗം തന്നെ കോടതിയെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി ഹോട്ടലിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കേസില്‍ വാദം പൂര്‍ത്തിയാക്കി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.