തിരുവില്വാമല (തൃശൂര്‍): ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന തിരുവില്വാമല പഞ്ചായത്തില്‍ ഇടതു വോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പിക്ക് ഭരണം.
17 അംഗ പഞ്ചായത്തില്‍ യു.ഡി.എഫ് 6, എന്‍.ഡി.എ 6, എല്‍.ഡി.എഫ് 5 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും മത്സര രംഗത്തെത്തി. ബിനി ഉണ്ണികൃഷ്ണന് (എല്‍.ഡി.എഫ്), പത്മജ (യു.ഡി.എഫ്), സ്മിത സുകുമാരന്‍ (എന്‍.ഡി.എ) എന്നിവര്‍ മുന്നണി വോട്ടുകള്‍ നേടി. രണ്ടാം റൗണ്ടില്‍ ഇടതുമുന്നണി വോട്ടുകള്‍ അസാധുവാക്കിയതോടെ മൂന്നാം റൗണ്ടില്‍ എന്‍.ഡി.എ.യും യു.ഡി.എഫും തുല്യത പാലിച്ചു. ഇതോടെ നറുക്ക് എന്‍.ഡി.എ സ്ഥാനാര്‍ഥി സ്മിത സുകുമാരനെ തുണക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സമാന അവസ്ഥ തന്നെയായിരുന്നു. രണ്ടര വര്‍ഷം അധികാരം പങ്കിടാമെന്ന ധാരണയില്‍ സഖ്യചര്‍ച്ചയുമായി യു.ഡി.എഫ് മുന്നോട്ടുവന്നെങ്കിലും സി.പി.എം ജില്ലാ നേതൃത്വം മുഖംതിരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.