2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

താലിബാന്‍ മേധാവി പാക് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട് അഖുന്‍സാദ എവിടെ?

ഇസ്‌ലാമാബാദ്: താലിബാന്‍ തലവന്‍ ഹിബത്തുല്ല അഖുന്‍സാദ പാക് സൈന്യത്തിന്റെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. സംഘടനയുടെ പ്രമുഖ നേതാക്കളെല്ലാം കാബൂളിലെത്തിയിട്ടും ഇദ്ദേഹത്തിന്റെ സാന്നിധ്യമില്ലാത്തതിനാല്‍ അഖുന്‍സാദ എവിടെയെന്ന് അന്വേഷിച്ചുവരികയായിരുന്നു ഇന്ത്യയുടെ ഉള്‍പ്പെടെയുള്ള വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍.
കഴിഞ്ഞ മേയ് മാസത്തിനു ശേഷം ഇദ്ദേഹത്തെ ആരും പൊതുവേദിയില്‍ കണ്ടിട്ടില്ല. അഖുന്‍സാദ പാക് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്ന് കരുതുന്നതായി ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍നേതാവ് അഖ്തര്‍ മന്‍സൂറിനെ യു.എസ് സേന ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനെ തുടര്‍ന്ന് 2016ലാണ് അഖുന്‍സാദ താലിബാന്‍ മേധാവിയായി നിയമിതനായത്. അമ്പതുകാരനായ അഖുന്‍സാദ ഒരു സേനാനായകനെന്നതിലുപരി മതപണ്ഡിതനാണെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തെ താലിബാനികള്‍ അമീറുല്‍ മുഅ്മിനീന്‍ എന്നാണ് വിളിക്കുന്നത്. താലിബാന്‍ ഭരണമേറ്റതോടെ അഫ്ഗാനെ നയിക്കാന്‍ സാധ്യതയുള്ള ഏഴു നേതാക്കളിലൊരാളാണ് അഖുന്‍സാദ. അതേസമയം താലിബാന്റെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന നേതാവായ അബ്ദുല്‍ ഗനി ബറാദര്‍ പുതിയ അഫ്ഗാന്‍ പ്രസിഡന്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News