2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡല്‍ഹിയില്‍ റെയില്‍പാതയ്ക്ക് സമാന്തരമായ 48,000 കുടിലുകള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രിംകോടതി

 

ന്യൂഡല്‍ഹി: ഡല്‍ഹില്‍ റെയില്‍പാതയ്ക്ക് സമാന്തരമായുള്ള 48,000 കുടിലുകള്‍ മൂന്നു മാസത്തിനകം പൊളിച്ചുനീക്കാന്‍ സുപ്രിം കോടതി ഉത്തരവ്.
ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ ഇടപെടലും അനുവദിക്കരുതെന്നും ഏതെങ്കിലും കോടതി ഈ വിധിക്ക് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. വിരമിക്കുന്നതിനു മുന്‍പ് ഓഗസ്റ്റ് 31ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഈ വിധി പറഞ്ഞത്.
നഗരത്തിലെ ദരിദ്രരില്‍ ഏറ്റവും താഴേത്തട്ടിലുള്ളവരാണ് റയില്‍പാതയ്ക്ക് സമാന്തരമായി ഷീറ്റുകള്‍ കെട്ടിയ കുടിലുകളില്‍ കഴിയുന്നത്. ഇവരെ അവിടെ നിന്ന് നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. റയില്‍വേയുടെ സേഫ്റ്റി സോണിലാണ് അവധികൃതമായി കുടില്‍ കെട്ടി താമസിക്കുന്നതെന്നും അതിനാല്‍ ഒഴിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. താമസക്കാര്‍ റയില്‍പാളത്തിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ കോര്‍പറേഷന്‍, റയില്‍വേ, ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് എന്നിവയുടെ യോഗം ഡല്‍ഹി സര്‍ക്കാര്‍ അടുത്തയാഴ്ച തന്നെ വിളിക്കണം. തുടര്‍ന്ന് അതിവേഗം കുടിലുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങണം. ഇതിനു വരുന്ന ചെലവ് 70 ശതമാനം റെയില്‍വേയും ബാക്കി സംസ്ഥാന സര്‍ക്കാരും വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.