2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജപ്പാൻ ഇന്ത്യയിൽ 3.2ലക്ഷം കോടി രൂപ നിക്ഷേപിക്കും

ന്യൂഡൽഹി
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 3.2 ലക്ഷം കോടി രൂപ നിക്ഷേപം നടത്താനാണ് ജപ്പാൻ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഇന്നലെ ഇന്ത്യ- ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമാണ് കിഷിദ ഡൽഹിയിലെത്തിയത്. ഹൈദരാബാദ് ഹൗസിലാണ് ഇരുനേതാക്കളും തമമിൽ കൂടിക്കാഴ്ച നടത്തിയത്. പ്രത്യേക ക്ലീൻ എനർജി പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള ആറ് കരാറുകളിൽ ഇരുപക്ഷവും ഒപ്പുവച്ചു.
ഇന്ത്യ- ജപ്പാൻ ബന്ധം സുദൃഢമാക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്ന് മാത്രമല്ല, ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാകുമെന്നും മോദി പറഞ്ഞു. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസൊ ആബെ 2014ലെ ഇന്ത്യാ സന്ദർശന വേളയിൽ 3.5 ട്രില്യൺ യെൻ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.