2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കരിപ്പൂര്‍ വിമാനാപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം

 

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം വ്യോമയാന മന്ത്രാലയത്തിന് കൈമാറും. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഒക്ടോബറിലെ ശൈത്യകാല ഷെഡ്യൂളില്‍ വലിയ വിമാനങ്ങള്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന.
കരിപ്പൂര്‍ അപകടത്തിന് കാരണം റണ്‍വേ അപാകതയല്ലെന്ന് നേരത്തെതന്നെ അധികൃതര്‍ വ്യക്തമാക്കിയതാണ്. ചെറിയ ഇനത്തില്‍പ്പെട്ട ബോയിങ് 737 വിമാനമാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. സുരക്ഷാ മാനദണ്ഡത്തിലും അന്താരാഷ്ട്ര നിലവാരത്തിലും ഇന്ത്യയില്‍ നാലാംസ്ഥാനത്താണ് കരിപ്പൂര്‍ വിമാനത്താവളം. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്പിറ്റ് റെക്കോര്‍ഡര്‍, ബ്ലാക്ക് ബോക്‌സ് എന്നിവയില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിച്ചുള്ള വിവരങ്ങളും ആദ്യ റിപ്പോര്‍ട്ടിലുണ്ടാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.