2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആണൊറ്റയാകുമ്പോള്‍

കവിത
ബിജു അഴീക്കോട്

ഒറ്റയാകുമ്പോൾ
ആണേതൊരുത്തനും
തുരുത്തിന് സമാനം

എവിടെ നിന്നാണെന്നറിയാത്ത
ശൂന്യതകൾ
നിശ്ചലതയുടെ
പുരാവൃത്തം പറയും

തനിച്ചവൻ
പറന്നു പോയ ആകാശങ്ങളെ
തിരിച്ചെടുക്കും

നിഴലുകളുടെ കനവും ആഴവുമളക്കും
ചിറകിനിടയിലെ
തൂവലുകളടർന്ന
ഇന്നലെകളെ വെറുതേ ഓർത്തെടുക്കും

ഒറ്റയാൾ വനങ്ങളിൽ
വേട്ടയ്ക്കിറങ്ങി
മായാത്ത മുറിവുമായി
പരാജിതന്റെ മൗനം പുതച്ച്
നിശബ്ദ സമുദ്രമായി
നിഗൂഢമായൊഴുകും

ആണോർമയെ​േപ്പാഴും
ആദ്യത്തേതിൽ തളച്ചിടപ്പെടും
പ്രണയം
സ്പർശം
ചുംബനം
കണ്ണീർ
ആദ്യത്തേത് മറക്കാനവന്
ആഴി കുടിക്കേണ്ടി വരും

ആണൊറ്റയാകുമ്പോൾ
അവനറിയാതെ അവനില്ലാതായി
മറ്റൊരാൾ പിറക്കും
അവനവനല്ലാത്ത
മറ്റൊരാൾ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.